ഇമാം മഹ്ദി (റ)..


ഇമാം മഹദിയെ എന്തിനിപ്പോള്‍ പറയണം എന്ന്  പലരും  ചിന്തിക്കുന്നുണ്ടാവും. എന്നാല്‍ ഇന്ന് ധാരാളം കളള മഹ്ദിമാര്‍ ജീവിച്ചിരിക്കുന്ന  കാലത്താണ് ഞാനും നിങ്ങളും ഉളളത്. ഖേദകരമെന്ന് പറയട്ടെ പലരും കളള മഹദിമാരെ സ്വീകരിച്ചുകൊണ്ടിരിക്കുന്നു. അത് കൊണ്ട് തന്നെ യഥാര്‍ത്ഥ ഇമാം മഹദി ആരാണെന്ന് മനസ്സിലാക്കല്‍ അത്യാവശ്യമാണ്. അന്ത്യദിനത്തിന്റെ ചെറിയ അടയാളങ്ങളുടെയും വലിയ അടയാളങ്ങളുടേയും ഇടയില്‍ കോര്‍ത്തിണക്കുന്ന ഒരു  കണ്ണിയാണ് ഇമാം മഹദി  (റ). മഹ്ദിയുടെ  വിഷയത്തില്‍  ധാരാളം  ഹദീസുകള്‍  വന്നിട്ടുണ്ട്. അദ്ദേഹം നബിയോ റസൂലോ ആയിരിക്കുകയില്ല. ഖിയാമത്ത് അടുക്കുകയും ലോകം മുഴുവന്‍ അക്രമവും അനീതിയും പരസ്പര ഭിന്നതയും നിറയുകയും
ചെയ്യുമ്പോള്‍   സമുദായത്തിന്റെ ഖലീഫയായി രംഗപ്രവേശനം ചെയ്യുകയും ലോകം മുഴുവന്‍ നീതി     കൊണ്ട് നിറക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ നേത്യത്വത്തിന്റെ കാലഘട്ടത്തിലായിരിക്കും ഈസാ (അ) ആകാശത്തില്‍ നിന്ന് ഇറങ്ങി വരുന്നത്. അദ്ദേഹത്തിന്റെ കാലഘട്ടത്തിലാ യിരിക്കും ദജ്ജാലും പുറപ്പെടുക. നബി (സ) യെ പോലെ അദ്ദഹത്തിന്റെ പേര്  മുഹമ്മദ് എന്നും പിതാവിന്റെ പേര് അബ്ദുളള എന്നുമാണ്. ശിയാക്കള്‍ വാദിക്കുന്നതു പോലെ അലി (റ) വിലൂടെ വന്ന 12 മത്തെ മകന്‍ മുഹമ്മദ്ബ്‌നു ഹസനുല്‍ സ്‌ക്കരിയോ, മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനിയോ ശക്കില്‍ ബ്‌നു ഹനീഫോ അല്ല ഇമാം മഹദി. നബി (സ) പറയുന്നു :
' നിശ്ചയമായും ഭൂമിയാസകലം (ഇപ്പോള്‍) ധര്‍മ മത്താലും നീതിയാലും നിറക്കപ്പെട്ടത് പോലെ അത് (പിന്നീട്) അന്യായത്താലും  അക്രമത്താലും നിറക്കപ്പെടുന്നതാണ്. അങ്ങനെ അക്രമത്താലും അന്യായത്താലും ഭൂമി നിറക്കപ്പെട്ടാല്‍ എന്റെ പരമ്പരയില്‍ നിന്നും ഒരാളെ അല്ലാഹു നിയോഗിക്കും. അദ്ദേഹത്തിന്റെ പേര് എന്റെ പേരും അദ്ദേഹത്തിന്റെ പിതാവിന്റെ പേര് എന്റെ പിതാവിന്റെ പേരുമാകുന്നു. ഭൂമി എത്രമാത്രം അക്രമത്താലും അധര്‍മത്താലും നിറക്കപ്പെട്ടുവോ അപ്രകാരം തന്നെ ഭൂമിയാസകലം ധര്‍മ്മത്തിലും നീയിയാലും അദ്ദേഹം നിറയ്ക്കും. അദ്ദേഹം നിങ്ങളുടെ കൂട്ടത്തില്‍ ഏഴോ, എട്ടോ കൂടിയാല്‍ ഒമ്പതോ വര്‍ഷങ്ങള്‍  തങ്ങുന്നതാണ്. അപ്പോള്‍ ആകാശം അതിന്റെ മഴത്തുളളികള്‍ ഒന്നുപോലും തടഞ്ഞുവെക്കുകയോ ഭൂമി അതിന്റെ സസ്യങ്ങളില്‍ ഒന്നുപോലും തടയുകയോ ഇല്ല.' (ത്വബ്‌റാനി)
           മഹദി (റ) വിന്റെ വരവിന്റെ വിഷയത്തില്‍ ആരും തെറ്റിദ്ധാരണയിലും വഴിക്കേടിലും അകപ്പെടാതിരിക്കാനും കളളവാധികളുടെ വലയില്‍ പെട്ടുപോകാതിരിക്കാനും   വേണ്ടി നബി  (സ)  അദ്ദേഹത്തിന്റെ  കുടുംബം,  ജന്മസ്ഥലം,  പാലായന  ദേശം,  പ്രധാന
പ്രവര്‍ത്തനങ്ങള്‍, നവോത്ഥാനങ്ങള്‍, എല്ലാം തന്നെ വളരെ വ്യക്തമായി ഹദീസുകളിലൂടെ വിവരിച്ചു തരികയുായി. അദ്ദേഹം ജനിക്കുന്നത് മദീനയിലായിരിക്കും.  മക്കയിലേക്ക് പാലായനം  ചെയ്യും  ഫലസ്തീനിലായിരിക്കേ  അദ്ദേഹം  വഫാത്താകുകയും  ഈസാ
നബി അദ്ദേഹത്തിന്റെ ജനാസ നമസ്‌കരിക്കുകയും ചെയ്യും.  ഈ കാലഘട്ടത്തിലും വരും കാലങ്ങളിലും ആരെക്കെ മഹദിയെന്ന് പറഞ്ഞ് വാദിച്ചാലും അവരെ തിരിച്ചറിയാനും അളക്കുവാനുമുളള മാനദണ്ഡമാണ് ഈ പറയപ്പെട്ടത്. ഏറ്റവും പ്രധാനപ്പെട്ട അടയാളം അദ്ദേഹം സ്വയം മഹദിയാണെന്ന്  വാദിക്കുകയില്ല. തന്നെ മഹദിയായി അംഗീ കരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയോ കല്‍പ്പിക്കുകയോ ചെയ്യുകയില്ല എന്നുളള താണ്. തന്നെ അംഗീകരിക്കാത്തവരെ കാഫിറാക്കുവാനും, നരകാവകാശിയാക്കാനും, ചിത്രീകരിക്കാനും, തുനിയുകയുമില്ല. പരിശുദ്ധ ഹറമിന്റെ മുറ്റത്ത്  വെച്ച് ജനങ്ങള്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞ് കൈപിടിച്ച് ബൈഅത്ത് ചെയ്യുകയാണുാകുക. മഹദി യെന്ന പദവി അധ്വാന പരിശ്രമങ്ങളിലൂടെ നേടിയെക്കുന്ന ഒന്നല്ല. മാത്രമല്ല ഇത്ര ഉന്നതവും ഭാരിച്ചതുമായ ഉത്തരവാദിത്ത്വം താന്‍ ഏറ്റെടുക്കേി വരുന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണപോലും അദ്ദേഹത്തിന് മുന്‍കൂട്ടി ഉായിരിക്കുകയില്ല. മാത്രമല്ല തന്റെ നിയോഗമടുകുമ്പോഴും തന്റെ ചുമലിലേറ്റപ്പെടാന്‍ പോകുന്ന ഉത്തരവാദിതത്തെ സംബന്ധിച്ച  ഭീതി  അദ്ദേഹത്തെ  കൂടുതല്‍  അലട്ടികൊിരിക്കുകയാണ് ചെയ്യുക. പ്രാവാചക പത്‌നി ഉമ്മു സലമ (റ) നിവേദനം നബി (സ) പറഞ്ഞു : ' ഒരു ഭരണ കര്‍ത്താവ് അദ്ദേഹം മരിക്കുമ്പോള്‍ അവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉടലെടുക്കുന്ന താണ്. അപ്പോള്‍ മദീനക്കാരില്‍ ഒരാള്‍ (നേത്യത്വം തന്റെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുമോ എന്ന ഭയത്താല്‍) മക്കയിലേക്ക് ഓടി
പോകുന്നതാണ്. ഉടനെ മക്കാനിവാസികളില്‍പ്പെട്ട കുറച്ചാളുകള്‍ അദ്ദേഹത്തിന്റെ അടുക്കലേക്ക് പോവുകയും തന്റെ ത്യപ്തിയോടുകൂടി തന്നെ മഖാമിന്റെയും റുക്‌നിന്റെയും ഇടയില്‍ വെച്ച് അദ്ദേഹത്തെ ബൈഅത്ത് ചെയ്യുകയും ചെയ്യുന്നതാണ്.'   (അബൂദാവൂദ്)
              ആയതിനാല്‍ മഹദിയുടെ നിയോഗം ദജ്ജാല്‍, ഈസാ (അ) യഅജൂജ്, മഅജൂജ് എന്നിവരെപ്പെലെ തന്നെ മനുഷ്യ ശക്തികളേയും വിലക്കുകളേയും തരണം ചെയ്തു കൊണ്ട്  അല്ലാഹുവിന്റെ  നിശ്ചയപ്രകാരം    സംഭവിക്കുന്ന  ഒരു കാര്യമാണ്. എന്നാല്‍ നബി (സ) യുടെ കാലശേഷം കളള പ്രവാചകരായി രംഗത്തുവരുന്നവരെല്ലാം തന്നെ മഹദിയായി അഭിനയിച്ചിട്ടുണ്ട്. അതു വഴി ഭരണം സ്ഥാപിച്ചവര്‍ വരെയുണ്ട്.   ഇത്തരത്തിലുളള അഭിനവ മഹദിമാരെ നേരിടാന്‍ അതാത് കാലങ്ങളില്‍ മുസ്ലിം പണ്ഡിതര്‍ അവരുടെ മഹദി വാദത്തിനെതിരില്‍ ശക്തമായി പ്രതികരിക്കുകയും ചെയ്തിരിന്നു, മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനിയും താന്‍ വാഗ്ദത മഹദിയാണെന്നും നബിയാണെന്നും മാറി മാറി  വാദിക്കുകയുായി,  ഇത്തരം  വാദഗതികള്‍  സമര്‍ത്ഥിക്കാന്‍  വേണ്ടി  ഈസാ നബിയും മഹദിയും ഒരാള്‍ തന്നെയാണെന്നും വാദിച്ചു. ഈ വാദത്തിന്    തെളിവായി കൊണ്ടു വരുന്ന ഒരു രിവായത്താണ്  ولا المهدي إلا عيس ابن مريم ബാഹ്യമായി മഹദിയും ഈസബ്‌നു മറിയമും ഒന്നു തന്നെയാണെന്ന് തോന്നിപ്പോകും. ഈസാ നബി (അ) യും ഇമാം മഹദി (റ) യും രണ്ടും വെവ്വേറെ വ്യക്തികളാണ് എന്നത് ധാരാളം സ്വീകാര്യ യോഗ്യമായ ഹദീസുകളിലൂടെ സ്ഥിരപ്പെട്ടിട്ടുളളതാണ്. അതിന് തീര്‍ത്തും എതിരായി തോന്നിക്കുന്ന ഈ രിവായത്ത് സീകാര്യയോഗ്യമല്ലാത്തതാണ്. ഈ ഹദീസില്‍ പറയുന്നത് ഖിയാ മത്ത് നാള്‍ അടുക്കുമ്പോള്‍ തിന്മകള്‍ വര്‍ദ്ധിക്കും,
ആന്തരികമായും, ബാഹ്യമായും, ജനങ്ങള്‍ നശിക്കും. അപ്പോള്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്ത് സന്മാര്‍ഗത്തില്‍ നിലകൊളളുന്ന ഏറ്റവും വലിയ വ്യക്തിത്വം ഈസാ നബി (അ) ആയിരിക്കും. സന്മര്‍ഗത്തിന്റെ  വിഷയത്തില്‍  നിലകൊളളുന്ന ഏറ്റവും വലിയ വ്യക്തിത്വം ഇമാം മഹദി (റ) പോലും  ഈസാ നബിയോളമെത്തില്ല. ഈസാ (അ) നബിയായതിനാല്‍ പാപപരിശുദ്ധനാണ്. നബിയ്യല്ലാത്ത ഒരാള്‍ ഒരിക്കലും നബിയോളം വരില്ലല്ലോ.  لا فتى إلا علي (ചെറുപ്പക്കാരനായിട്ട് അലി മാത്രമെയുളളൂ ) ഈ ഹദീസില്‍ അലി (റ) വലിയ ധൈര്യശാലിയായ  ചെറുപ്പക്കാരനാണ് എന്ന് പറയല്‍ മാത്രമേ ഉദ്ദേശമുളളൂ. അല്ലാതെ ലോകത്ത് അലി (റ) അല്ലാതെ മറ്റൊരു ധൈര്യശാലിയായ ചെറുപ്പക്കാരനും ഇല്ലാ എന്ന് അര്‍ത്ഥമില്ല. അതുപ്പോലെ ولا المهدي إلا عيسى ابن مريم  എന്ന് പറഞ്ഞാല്‍ ഖിയാമത്ത് അടുക്കുമ്പോള്‍ സന്മാര്‍ഗികളില്‍ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്നത് ഈസാ നബി (അ) ആയിരിക്കും.
പ്രിയരെ…. എത്ര കണ്ട് അഭിവന മഹദികള്‍ രംഗത്ത് വന്നിട്ടുെങ്കിലും നബി (സ) യുടെ വചനങ്ങളിലൂടെ മഹദിക്ക് പ്രവചിക്കപ്പെട്ട ലക്ഷ്യണങ്ങളില്‍ ഒന്നുപ്പോലും അവകാര്‍ക്കും അവകാശപ്പെടാനുായിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. നമ്മുടെയെല്ലാം ജീവിതം സ്യഷ്ടാവിനോടും സ്യഷ്ടികളോടുമുളള കടം വീട്ടലുകളാണല്ലോ,ഇവിടെ മുസ്ലിംകളോടുളള ചില കടങ്ങള്‍ വീടുകയാണ്. തെളിവുകള്‍
അംഗീകരിക്കുന്നവര്‍ക്കുന്നവര്‍ക്ക് അതനുസരിച്ച് ജീവിക്കാനും അവ തളളികളയുന്നവര്‍ക്ക് ബോധ്യത്തോടെ നാശത്തിന്റെ വഴി തെരഞ്ഞെടുക്കാനും… നമ്മുടെ വിശ്വാസങ്ങളെ തകര്‍ക്കുവാനും അതിന് കളങ്കം ചാര്‍ത്തുവാനും കച്ചകെട്ടി ഇറങ്ങിയ ഖാദിയാനീ ശക്കീലീ തുടങ്ങീ പല ഫിത്‌നകളും വിത്യസ്ഥ രൂപത്തിലും ഭാവത്തിലും പരിശ്രമങ്ങള്‍ നടത്തികൊിരിക്കുമ്പോള്‍    അതില്‍ നിന്നും ഉമ്മത്തിനെ സംരക്ഷിക്കേണ്ടത് അന്ത്യപ്രവാചകന്റെ സമുദായം എന്ന അഭിമാനത്തിന്റെ ചിറകിലേറി ആദ്യം സ്വര്‍ഗ്ഗത്തില്‍ കയറാന്‍ കാത്തിരിക്കുന്ന നാം ഓരോരുത്തരുടെയും നിര്‍ബന്ധ ബാദ്ധ്യതയാണ്. മുസ്ലിം സഹോദരങ്ങളെ….. പരസ്പരം    മേന്മ പറഞ്ഞിരിക്കേണ്ട സമയമല്ലിത്. വ്യാജ മഹ്ദികള്‍ക്കെതിരെ രംഗത്തിറങ്ങൂ….. സമയം അല്‍പമേയുളളൂ…  ജോലി ഇനിയും ഒരുപ്പാട്
ബാക്കിയാണ്…. അല്ലാഹു   തൗഫീക്ക്
നല്‍കട്ടെ… ആമീന്‍...
അല്‍ ഹാഫിള് മുഹമ്മദ് ഹുസൈന്‍ അൻസാരി തളിപ്പറമ്പ 

Comments

Popular Posts