മറുപടിയാകണം അല്ലാഹു അക്ബർ എന്നും എപ്പോഴും...
മറുപടിയാകണം അല്ലാഹു അക്ബർ എന്നും എപ്പോഴും...
അല്ലാഹു അക്ബറിൽ മതേതരത്വത്തിന്റെ കഴുക്കോൽ ഊരി മേലാപ്പ് തലയിൽ പതിക്കുമെന്ന് വിചാരിക്കുന്നവരോട്...
അക്രമവും അക്രമത്തിന്റെ അടയാളങ്ങളും വെറുക്കപ്പെട്ടതും തുടച്ചു മാറ്റേണ്ടതുമാണ്...
അക്രമിയുടെ മുന്നിൽ പ്രതിരോധം തീർക്കുന്നതും അതിനുപയോഗിക്കുന്ന സർവ്വ സംവിധാനങ്ങളും സഹജവാസനയിൽ ഊട്ടപ്പെട്ടതും പരിപാവനവുമാണ്...
സ്വാതന്ത്ര്യത്തിന് വേണ്ടി അന്തരീക്ഷത്തിലുയരുന്ന ചെറുവിരലനക്കവും ഹൃദയത്തിൽ നിന്നും മുഴങ്ങുന്ന തീക്ഷ്ണ മന്ത്രങ്ങളും പരിശുദ്ധമാണ്...
ഇതിൽ ജാതി മത വിഭാഗീയതയൊന്നുമില്ല...
ഇന്ത്യൻ തെരുവുകളിൽ നിരപരാധികളുടെ ജീവനെടുത്ത കാപാലികക്കൂട്ടം മുഴക്കുന്ന എന്ത് മന്ത്രവും വിഷലിപ്തമാണ്...അവരുടെ ഓരോ ചലനങ്ങളും ഇന്ത്യയുടെ ആത്മാവിനെ കാർന്നുതിന്നുന്നതിനു വേണ്ടി മാത്രമാണ്....
എന്നാൽ , അവരുടെ ധാർഷ്ട്യത്തിന്റെ കയ്യൂക്കിനു മുന്നിൽ നെഞ്ചുവിരിച്ചു മുഴക്കിയ തക്ബീർ എല്ലാ മതകീയ മാനങ്ങൾക്കുമപ്പുറത്ത് പ്രതിരോധത്തിന്റെ
മഹനീയ ശബ്ദമാണ്...സാറാ ജോസഫിനു പോലും അതത്ര മേൽ പ്രിയപ്പെടുന്നത് അതുയർത്തിയ അതിജീവന പശ്ചാത്തലം തന്നെയാണ്...
പ്രതിരോധത്തിന്റെ ചലനങ്ങളാണ് ഇന്ത്യൻ തെരുവിൽ വിമോചനത്തിന്റെ അഗ്നിസ്ഫുലിംഗങ്ങളായി ഉയരേണ്ടത്...
ഇനി ഒരു മുസ്ലിം എന്ന നിലയിൽ ചിന്തിച്ചാൽ, വിവേകവും വികാരവും സമന്വയിക്കപ്പെട്ട സുചിന്തിതമായ ആദർശബോധം എവിടെയും പണയം വെക്കേണ്ട നിധിയല്ല....
"അല്ലാഹു അക്ബർ"...
"അല്ലാഹു മാത്രമാണ് വലിയവൻ "...
അവന്റെ അധികാരത്തിനു മുകളിൽ ഒരധികാരവുമില്ല...
അവനൊന്നു നിനച്ചാൽ സംഭവിക്കാത്തതായി ഒരത്ഭുതവുമില്ല...
ഇത് ലോക മുസ്ലിംകളുടെ ഹൃദയ വികാരമാണ്...
ആയിരിക്കണം... ആയേ മതിയാകൂ...
4 റക്അത്ത് നമസ്കാരത്തിൽ 22 പ്രാവശ്യം നാം മുഴക്കുന്നതും ആദർശത്തിന്റെ ഈ മധുര മന്ത്രണം തന്നെ...
ആദർശത്തിന്റെ രുചി മനസ്സിൽ തട്ടിയവർ ഏത് പ്രതിസന്ധി ഘട്ടങ്ങളിലും സന്തോഷ മുഹൂർത്തങ്ങളിലും ഹൃദയത്തിൽ നിന്നും മുഴക്കുന്ന ശബ്ദമിത് തന്നെയാണ്...
പർവ്വത സമാന പ്രതിസന്ധികൾക്കു മുന്നിലും മുസ്ലിമിനെ പുഞ്ചിരിക്കാൻ പഠിപ്പിക്കുന്നത് നാഥന്റെ കഴിവിനെ മാത്രം പ്രകീർത്തിക്കുന്ന ഈ അമര ധ്വനിയാണ്...
ഏത് രാജ്യത്തും മുസ്ലിമിന് ഈ തക്ബീർ ഒന്ന് തന്നെയാണ്...
അതിജീവന മന്ത്രമായി അവൻ അത് ഉച്ചരിച്ചു കൊണ്ടേയിരിക്കും...
കേവലം ഹിന്ദുത്വയുടെ ഹിംസാത്മക ഹുങ്കാരങ്ങൾക്ക് മൂർച്ചകൂട്ടുന്ന ജയ്ശ്രീറാം വിളിയുമായി തക്ബീറിന്റെ ഇലാഹീ ധ്വനിയെ കൂട്ടിക്കെട്ടുന്നത് തന്നെ തികഞ്ഞ അവിവേകമല്ലേ...
എത്യോപ്യക്കാരനായ ബിലാലും ബീവി സുമയ്യയും പരീക്ഷണത്തിന്റെ വറചട്ടിയിൽ പുളഞ്ഞു മറിഞ്ഞപ്പോൾ തെല്ലൊരാശ്വാസം പകർന്നു കിട്ടിയത് ഈ തക്ബീറും അത് പകർന്നു നൽകുന്ന സന്ദേശവുമായിരുന്നു...
ഫാഷിസം ഫണം വിടർത്തിയാടുന്ന ഇന്ത്യയിലും നമുക്ക് രക്ഷനൽകാൻ ഉടയതമ്പുരാന് മാത്രമേ കഴിയൂ... മതേതര വിശ്വാസികളുടെ അവസാന പ്രതീക്ഷയായ നിയമപീഠങ്ങളെപ്പോലും ഫാഷിസം ഹൈജാക്ക് ചെയ്യുന്ന ഈ വേളയിൽ...
മാന്യമായി നാണം മറക്കാനും അഭിമാനം ഉയർത്തിപ്പിടിക്കാനുമുള്ള ഒരു പൗരയുടെ വസ്ത്ര സ്വാതന്ത്ര്യത്തിനു മേൽ കുതിര കയറുന്ന കർണ്ണാടക വിദ്യാഭ്യാസ വകുപ്പധികാരികളും കാവിക്കുഞ്ഞുങ്ങളും ഏകാധിപതികളായി
ഉറഞ്ഞു തുള്ളുമ്പോൾ...
അതിനിടയിലൂടെ ഏകാകിയായി ഒരു പെൺതരിക്ക് കാലുറപ്പിച്ച് നടന്നു വരാനും അവളുടെ പ്രതിഷേധാഗ്നി ആയിരം കുതിര ശക്തിയിൽ പ്രതിഫലിപ്പിക്കാനും കഴിഞ്ഞെങ്കിൽ അത് ഒരു രാഷ്ട്രീയ പാർട്ടിയുടെയോ ഭൗതിക സംവിധാനങ്ങളുടെയോ പിൻബലത്തിലല്ല...
മറിച്ച്, അവളുടെ മനസ്സിൽ ജ്വലിച്ചു നിൽക്കുന്ന തക്ബീറും അതിന്റെ ഉജ്ജ്വലമായ സന്ദേശവും അതു പകർന്നു നൽകിയ ആത്മാഭിമാന ബോധവും
പടച്ച തമ്പുരാനല്ലാതെ ഒരു ശക്തിക്കും അവന്റെ ചിഹ്നമായ ഹിജാബ് ഉയർത്തിപ്പിടിക്കുന്ന ഈ ഐതിഹാസിക സമരഭൂമികയിൽ ഞങ്ങളെ സഹായിക്കാനാവില്ല എന്ന ഉത്തമ ബോധ്യവും മാത്രമാണ്....
സ്വാഭാവികമായും, അസത്യം ആർത്തലച്ചു വന്നപ്പോൾ അവളുടെ മനസ്സിലെ തക്ബീർ അന്തരീക്ഷത്തെ പിടിച്ചുലക്കുന്ന രൂപത്തിൽ മുഴങ്ങിയെങ്കിൽ
അതല്ലേ ഈമാൻ...
അതല്ലേ യഖീൻ....
അതല്ലേ സഹാബത്തിന്റെ കാലത്തെ സുന്ദര കാഴ്ച....
അത് തന്നെയല്ലേ അവിടെ മുഴങ്ങേണ്ടതും....
പ്രതിസന്ധികളുടെ അഗ്നി മുഹൂർത്തങ്ങളിൽ പോലും രക്ഷാകവാടമായി നാഥനെ ധ്യാനിച്ച് തക്ബീർ മുഴങ്ങിയില്ലെങ്കിൽ ഈമാന്റെ നിലവാരം എവിടെയായിരിക്കും...
ജയ്ശ്രീറാം വിളിയുമായി ഇതിനെ ആരെങ്കിലും കൂട്ടിക്കെട്ടിയാൽ അവരോട് നമുക്ക് പറയാനുള്ളത്...
രാജ്യമേതായാലും ഞങ്ങളുടെ നാഥൻ ഒന്നാണ്...
അവൻ മാത്രമാണ് ഞങ്ങളുടെ രക്ഷിതാവ്...
നിങ്ങളേതെങ്കിലും വിവേചനത്തിന്റെ മന്ത്രമുയർത്തിക്കാണിച്ച്
പ്രതിരോധിക്കാനാണ് ശ്രമമെങ്കിൽ
ഞങ്ങൾ ഉച്ചത്തിൽ വിളിക്കും...
അല്ലാഹു അക്ബർ...
വലില്ലാഹിൽ ഹംദ്...
Comments
Post a Comment